Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.C. Vishnunath

Pathanamthitta

ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കണം: മന്ത്രി പി.സി. വിഷ്ണുനാഥ്

പത്തനംതിട്ട: ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടത് ഏവരുടെയും കടമയും കര്‍ത്തവ്യവുമാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി മുഖ്യസന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
രാജ്യത്തിന്‍റെ അവസരസമത്വത്തിനും തുല്യനീതിക്കും വേണ്ടി ഡോ. ബി.ആര്‍. അംബേദ്കര്‍ നല്‍കിയ മഹത്തായ ഭരണഘടന സംരക്ഷിക്കപ്പെടണം. സ്വാതന്ത്ര്യദിനം ആഘോഷിക്കുക മാത്രമല്ല ഇക്കാലയളവില്‍ രാജ്യം ആര്‍ജിച്ച നേട്ടങ്ങളെ അഭിമാനത്തോടുകൂടി ഓര്‍ക്കണം. നമ്മുടെ രാജ്യം എവിടെ നിന്നാണ് തുടങ്ങിയത്, എവിടെയാണ് നില്‍ക്കുന്നത് എന്ന അഭിമാനബോധം ഓരോ ഭാരതീയനും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിൽ പത്തനംതിട്ട ജില്ല വഹിച്ച പങ്കും വിഷ്ണുനാഥ് അനുസ്മരിച്ചു. മഹാത്മാഗാന്ധി പത്തനംതിട്ട ഇലന്തൂര്‍ സന്ദര്‍ശിച്ചതിന്‍റെ ഓര്‍മയും നമ്മോടൊപ്പമുണ്ട്. സ്വാതന്ത്ര്യം നല്‍കുന്ന അവകാശങ്ങളോടൊപ്പം നിറവേറ്റേണ്ട കടമകളും ഓര്‍ക്കണം. തുല്യനീതി എല്ലായിടത്തും എത്തി എന്നുറപ്പിക്കണം. സേനാവിഭാഗങ്ങള്‍, ജനപ്രതിനിധികള്‍, ജനങ്ങള്‍ എല്ലാവരും പ്രളയകാലത്ത് നല്‍കിയ വലിയ പിന്തുണയെയും സേവനത്തെയും മന്ത്രി നന്ദിയോടെ സ്മരിച്ചു.

ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, കളക്‌ടർ എ. നിസാമുദീൻ എന്നിവരും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് വേദിയിലെത്തി ദേശീയ പതാക ഉയര്‍ത്തി. പരേഡ് പരിശോധിച്ചതിനു ശേഷം പ്ലാറ്റൂണുകളുടെ അഭിവാദ്യം മന്ത്രി സ്വീകരിച്ചു.

പോലീസ്, എക്‌സൈസ്, വനം, ഫയര്‍ഫോഴ്‌സ്, എസ്പിസി, എന്‍സിസി, എസ്പിസി ബാന്‍ഡ്, സിവില്‍ ഡിഫന്‍സ്, ജൂണിയര്‍ റെഡ്ക്രോസ്, സ്‌കൗട്ട്, ഗൈഡ്‌സ് എന്നിങ്ങനെ 21 പ്ലാ റ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. പത്തനംതിട്ട ഡിഎച്ച്ക്യൂ ക്യാമ്പ് റിസര്‍വ് ഇന്‍സ്‌പെക്‌ടര്‍ കെ.എന്‍. ബിജുലാല്‍ ആയിരുന്നു പരേഡ് കമാന്‍ഡര്‍. ക്യാമ്പ് റിസര്‍വ് സബ് ഇന്‍സ്‌പെക്‌ടര്‍ എസ്. സന്തോഷ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായിരുന്നു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ദേശീയോദ്ഗ്രഥന നൃത്തം, വഞ്ചിപ്പാട്ട്, ദേശഭക്തിഗാനം എന്നിവ അവതരിപ്പിച്ചു.

എംഎല്‍എമാരായ അബിന്‍ വര്‍ക്കി, സി.വി. ശാന്തകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ദീനാമ്മ റോയി, പത്തനംതിട്ട നഗരസഭാ ചെയര്‍പഴ്‌സണ്‍ സിന്ധു അനില്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അനീഷ് വരിക്കണ്ണാമല, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Kerala

എം.എം. മണി സത്യം തുറന്നു പറഞ്ഞു, മറ്റുള്ളവർ മനസിൽ സൂക്ഷിച്ചു: പി.സി. വിഷ്ണുനാഥ്

ന്യൂഡൽഹി: എം.എം. മണിയുടെ പ്രസ്താവന മനോഭാവം വ്യക്തമാക്കുന്നതാണെന്നും എം.എം. മണി സത്യസന്ധൻ ആയത് കൊണ്ട് സത്യം തുറന്നു പറഞ്ഞുവെന്നും മറ്റുള്ളവർ മനസിൽ സൂക്ഷിച്ചുവെന്നും കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്.

വലിയ സന്തോഷത്തിലാണ്. സർക്കാരിന്‍റെ പരാജയം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞുവെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.

സർക്കാർ പണം വാരി എറിഞ്ഞു. പിആർ വർക്ക് കൊണ്ട് ജനം വോട്ട് ചെയ്യും എന്ന് സർക്കാർ കരുതി. കൊല്ലത്ത് നടന്നത് കൂട്ടായ പ്രവർത്തനമാണ്. ഈ കോലം മാറും, ഈ കൊല്ലം കൊല്ലം മാറും എന്നതായിരുന്നു ടാഗ് ലൈൻ.

തിരുവനന്തപുരത്തെ സിപിഎം പരാജയത്തിൽ, മേക്കപ്പിന് ഒക്കെ പരിധി ഉണ്ടെന്ന് പറയുന്നപോലെ ക്യാപ്സൂളിന് ഒക്കെ ഒരു പരിധി ഉണ്ടെന്നും പി.സി. വിഷ്ണുനാഥ് പ്രതികരിച്ചു.

ആഗ്രഹിച്ച ലക്ഷ്യം ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ലോക്സഭയിൽ ബിജെപി ജയിച്ച തൃശൂരിൽ ഒരു ചലനവും ബിജെപി ഉണ്ടാക്കിയില്ല. ഞങ്ങൾക്ക് ഒരു ലക്ഷ്യം മാത്രമാണെന്നും അത് ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണമാറ്റം യാഥാർഥ്യമാക്കുമെന്നും പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.

 

Kerala

ശബരിമലയിലെ ‘സുഭാഷ് കപൂർ’ ആരെന്നു കണ്ടെത്തണം: പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ സുഭാഷ് കപൂർ ആരാണെന്നു കണ്ടെത്തണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് പി.സി. വിഷ്ണുനാഥ്.

സുഭാഷ് കപൂറിനെപ്പോലെയുള്ള കുപ്രസിദ്ധ അന്താരാഷ്‌ട്ര ക്ഷേത്രകലാ കൊള്ളക്കാരന്‍റെ പ്രവർത്തനങ്ങളോട് സാമ്യമുള്ള രീതിയിലാണ് ശബരിമല സ്വർണക്കൊള്ളയും നടന്നിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിൽ പരാമർശിച്ചിട്ടുള്ളത്. അതിനാൽ ശബരിമലയിലെ ‘സുഭാഷ് കപൂർ’ ആരാണെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ഏതാനും ഉദ്യോഗസ്ഥരിൽ മാത്രമേ അന്വേഷണം എത്തിയിട്ടുള്ളൂ. ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിലവിലുള്ള ബോർഡിന്‍റെയും മന്ത്രിയുടെയും പങ്ക് ഹൈക്കോടതി വിധിയിൽത്തന്നെ വ്യക്തമാണ്.

ദേവസ്വംബോർഡ് പ്രസിഡന്‍റ്, അംഗങ്ങൾ, മന്ത്രി എന്നിവർ ഉൾപ്പെട്ട സംഘടിത കൊള്ളയിലേക്ക് അന്വേഷണം എത്താത്ത പശ്ചാത്തലത്തിലാണ് ശബരിമല സ്വർണക്കൊള്ളയിൽ മുഴുവൻ കുറ്റവാളികളുടെ അറസ്റ്റും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നു രാവിലെ പത്തിന് ആശാൻ സ്ക്വയറിൽനിന്ന് സെക്രട്ടേറിയറ്റ് മാർച്ച് ആരംഭിക്കും.സെക്രട്ടേറിയറ്റ് ധർണ രാവിലെ 11ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, മുൻ കെപിസിസി പ്രസിഡന്‍റുമാരായ കെ. മുരളീധരൻ, എം.എം. ഹസൻ, കെപിസിസി വർക്കിംഗ് പ്രസിഡന്‍റുമാർ, കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ കെപിസിസി വൈസ് പ്രസിഡന്‍റ് ശരത്ചന്ദ്ര പ്രസാദ്, ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ, കെ.എസ്. ഗോപകുമാർ, ആർ. ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

Latest News

Corehub Up